ചെന്നൈ: നടൻ സിദ്ധാർത്ഥിനെതിരെ ബി.ജെ.പിയുടെ വധഭീഷണിയെന്ന് ആരോപണം. സിദ്ധാർത്ഥ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഫോൺ നമ്പർ തമിഴ്നാട് ബി.ജെ.പി അംഗങ്ങൾ ലീക്ക് ചെയ്തതാണ്. ഇതുവരെ 500ലധികം ഫോൺ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
'എല്ലാ നമ്പറുകളും ഞാൻ പൊലീസിന് കൈമാറിയിരിക്കുകയാണ്. എനിക്കെതിരെ ഭീഷണി ഉയർത്തിയാൽ ഞാൻ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.'ഇനിയും വിമർശനങ്ങൾ തുടരും.'- നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സിദ്ധാർഥ് ഉന്നയിച്ചത്. നേരത്തേയും മോദി സർക്കാരിന്റെ കടുത്ത വിമർശകനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |