ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരസേന താത്ക്കാലിക ആശുപത്രികൾ തുടങ്ങുമെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൊവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചയിലാണിത്.
കരസേനയിലെ മെഡിക്കൽ സ്റ്റാഫുകളെ വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാക്കുന്നുണ്ടെന്ന് കരസേന മേധാവിഅറിയിച്ചു. സാധ്യമായ ഇടങ്ങളിലെല്ലാം സേന സാധാരണക്കാർക്കായി ആശുപത്രികൾ തുറക്കുന്നുണ്ട്. ജനങ്ങൾക്ക് തൊട്ടടുത്ത സൈനിക ആശുപത്രികളിൽ നിന്ന് ചികിത്സ തേടാമെന്നും കരസേനാ മേധാവി വിശദീകരിച്ചു.
ഇറക്കുമതി ചെയ്ത ഓക്‌സിജൻ ടാങ്കറുകളും മറ്റ് വാഹനങ്ങളും കൈകാര്യം ചെയ്യാൻ സേനയിൽ നിന്ന് ആളെ വിട്ടു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |