തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം നെല്ലുസംഭരണം പൂർത്തിയാക്കാൻ കൃഷി മന്ത്രിയുടെയും ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാർ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. പാഡി മാർക്കറ്റിംഗ് ഓഫീസർമാർക്ക് സംഭരണ പ്രവർത്തനത്തിന് സ്വതന്ത്രമായ തീരുമാനം എടുക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ചില പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. മില്ലുടമകളുമായി ചർച്ച നടത്തുന്നതിനും താമസം നേരിട്ടു. തൊഴിലാളികളുടെ ദൗർലഭ്യവും പ്രശ്നമായി. 45,783 ടൺ നെല്ലാണ് സംഭരിക്കാനുള്ളത്. ഇത് ഉടൻ സംഭരിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി കൃഷി അഡിഷണൽ ഡയറക്ടറുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |