കുവൈറ്റ് സിറ്റി: കുവൈറ്റിന്റെസ്വദേശിവൽക്കരണംകൂടുതൽ പ്രവാസികൾക്ക്തിരിച്ചടിയാകും.പുതിയ നയത്തിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ വിവിധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന8000ത്തോളംപ്രവാസികൾക്ക് തൊഴിൽ നഷ്ടമാവുമെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. 2017ലാണ് കുവൈറ്റിൽ സ്വദേശിവൽക്കരണത്തിന് തുടക്കം കുറിച്ചത്. ഇതിനകം ഏഴായിരത്തോളംപേരെ പിരിച്ചുവിട്ടതായാണ്കണക്ക്.ഈ വർഷം അവസാനത്തോടെ രണ്ടായിരത്തോളം പേരെ കൂടി പിരിച്ചുവിടുമെന്ന് തൊഴിൽ വിഭാഗം ഡയറക്ടർ ആയിഷ അൽ മുതവ്വ പറഞ്ഞു.
നിലവിൽ സിവിൽ സർവീസ് ബ്യൂറോയുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളിലായി മൂന്നു ലക്ഷത്തോളം കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 71,000 ആയി കുറഞ്ഞു. പ്രവാസികളിൽകൂടുതൽപേരും ആരോഗ്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്.ബാക്കിയുള്ളവർഅധ്യാപനം,ഡ്രൈവർ, അറ്റന്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. പ്രവാസികളിൽ9000ത്തോളം പേർ എഞ്ചിനീയറിംഗ്, അക്കൗണ്ടന്റ്, തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇവരെ മാറ്റി കുവൈറ്റികളെ നിയമിക്കുന്നതിനുളള നടപടികളുംആരംഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |