ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിലെ ദ്വാരകയിൽ ഓക്സിജൻ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. ഡൽഹിയിലെ ബിന്ദാപൂരിലെ ശിഷ്റാം പാർക്കിൽ താമസിക്കുന്ന ഗീത അറോറയെയാണ് രണ്ട് യുവാക്കൾ കബളിപ്പിച്ചത്. ബന്ധുവിന് കൊവിഡ് ബാധിച്ചതിനാലാണ് ഗീത ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തീരുമാനിച്ചത്. ബന്ധുവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും തിരക്കായതിനാൽ കിടക്ക ലഭ്യമായിരുന്നില്ല. ഇതേതുടർന്നാണ് ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തീരുമാനിച്ചത്.
താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ പണം തിരികെ ആവശ്യപ്പെട്ട് സിലിണ്ടർ നൽകിയവരെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഗീത പരാതിയുമായി പൊലീസിനെ സമീപിച്ചത്. അശുതോഷ്, ആയുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് അഗ്നിശമന ഉപകരണങ്ങൾ കൂടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |