തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാന ശരാശരിയിലും കൂടുതലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് കൊവിഡ് സംസ്ഥാന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ ലോക്ക് ഡൗൺ എവിടെയൊക്കെ, എങ്ങിനെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. പകുതിയോളം തദ്ദേശസ്ഥാപനങ്ങളിൽ കൊവിഡ് വ്യാപനം കൂടുതലുണ്ടെങ്കിൽ അത്തരം ജില്ലകളിൽ ആദ്യം ലോക്ക് ഡൗൺ പരിഗണിക്കും.നിലവിൽ 24.88ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ സംസ്ഥാന ശരാശരി 23 ആണ്. അതേ സമയം അഞ്ച് ജില്ലകളിൽ സംസ്ഥാന ശരാശരിയിലും മേലെയാണ് കൊവിഡ് വ്യാപനത്തോത്. ഏറ്റവും കൂടുതൽ എറണാകുളത്താണ് 29.73. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളാണ് ശരാശരിക്കും മേലെ കൊവിഡ് വ്യാപനമുള്ള മറ്റ് ജില്ലകൾ. സംസ്ഥാനത്തെ 12 ജില്ലകൾ കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയിലുണ്ടെന്നാണ് ദേശീയആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കും. എല്ലാ ആരാധനാലയങ്ങളിലും 50 പേരാകരുത് .സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറക്കണം.
ആശുപത്രികളിൽ
കൂടുതൽ നിയന്ത്രണം
ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ ആശുപത്രികളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ചികിത്സ ആവശ്യമായി വരുന്നവർ നേരിട്ട് ആശുപത്രികളിൽ പോയി അഡ്മിറ്റാകുന്നതിനു പകരം ആദ്യം ജില്ലാ കണ്ട്ട്രോൾ റൂമിലോ, അടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ അറിയിച്ച ശേഷം ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കണം.
തദ്ദേശ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ദേശീയ , സംസ്ഥാന , ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ / ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കാണ് ഈ ഉത്തരവിറക്കാനുള്ള അധികാരം.
മേയ് 4 മുതലുള്ള
നിയന്ത്രണങ്ങൾ
₹റവന്യു, ദുരന്തനിവാരണം,ആരോഗ്യം,ആഭ്യന്തരം,തദ്ദേശം,സിവിൽ സപ്ളൈസ്,ഗതാഗതം, വനം, ഫയർ, വ്യവസായം, വാട്ടർ,വൈദ്യുതി, സാമൂഹ്യനീതി,തൊഴിൽ വകുപ്പുകളുടെ ഒാഫീസുകൾ.
₹24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
₹ഒാക്സിജൻ,മരുന്ന് വിതരണസ്ഥാപനങ്ങൾ
₹ടെലികോം,ഐ.ടി,പെട്രോൾ,എൽ.പി.ജി
₹പലചരക്ക് കടകൾ,പത്രം, പഴം,പച്ചക്കറി,പാൽ,മത്സ്യം,മാംസം,കള്ള് വിൽപനകേന്ദ്രങ്ങൾ രാത്രി 9 വരെ
₹ഹോട്ടലുകളിൽ പാർസൽ മാത്രം. രാത്രി 9 വരെ
₹ബാങ്കുകളിൽ ഇടപാട് പത്തു മുതൽ ഒരു മണിവരെ . രണ്ടിന് ശേഷം പ്രവർത്തിക്കരുത്.
₹ദീർഘദൂരബസ്,ട്രെയിൻ,വിമാനം,ടാക്സി,ഒാട്ടോറിക്ഷ, സ്വകാര്യവാഹനങ്ങൾ,
₹ഇരുചക്രവാഹത്തിൽൽ ഒരാൾ ,കുടുംബമൊന്നിച്ചാണെങ്കിൽ രണ്ടു പേർ.ഇരട്ടമാസ്കോടെ
റേഷൻ കടകൾ തുറക്കാം
₹വിവാഹത്തിന് മുൻകൂർ അനുമതിയോടെ 50പേർ,മരണത്തിന് 20 പേർ.
₹ആരാധനാലയങ്ങളിൽ 50 പേരിൽ താഴെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |