SignIn
Kerala Kaumudi Online
Thursday, 18 April 2024 2.11 PM IST

ജനവിധി നാളെ ,​ മനക്കണക്കിൽ മുന്നണികൾ

llll

മലപ്പുറം: ജനവിധി അറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പല നിയോജക മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് അരങ്ങേറിയത്. ജില്ലാതലത്തിൽ പോളിംഗ് കുറഞ്ഞെങ്കിലും അപ്രതീക്ഷിതമായി ചില മണ്ഡലങ്ങളിൽ പോളിംഗ് ഉയർന്നു. സംസ്ഥാനത്ത് യു.ഡി.എഫ് ഏറെ പ്രതീക്ഷ പുലർ‌ത്തുന്ന ജില്ലയാണ് മലപ്പുറം. അട്ടിമറികൾ ആവർത്തിക്കുമെന്ന ഉറപ്പിൽ ഇടതും വോട്ടിംഗ് വിഹിതത്തിലെ ഉയർച്ചയിൽ എൻ.ഡി.എയും പ്രതീക്ഷ അർപ്പിക്കുന്നു. അവസാനവട്ട മനക്കണക്കുകളിലാണ് നേതൃത്വങ്ങൾ.

സീറ്റ് ഇരട്ടിയാക്കും

ജില്ലയിൽ എട്ട് സീറ്റുകൾ വരെ നേടും. നേരത്തെ ഉള്ളതിനേക്കാൾ എൽ.ഡി.ഫിന്റെ പ്രതീക്ഷ വർ‌ദ്ധിച്ചിട്ടുണ്ട്. വോട്ട് വിഹിതത്തിലും വലിയ വർദ്ധനവുണ്ടാവും. ഇടതുപക്ഷത്തിന്റെ പോളിംഗ് മെഷിനറികൾ കൂടുതൽ ശക്തമായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ഇടതുവോട്ടുകളും പോൾ ചെയ്യിപ്പിച്ചു. എക്സിറ്റ് പോൾ ഫലങ്ങളിൽ യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ചിട്ടുണ്ടെങ്കിലും ആശങ്കയില്ല. നിലവിലെ നാല് സീറ്റുകൾക്ക് പുറമെ ഇടതുപക്ഷം അധിക സീറ്റുകൾ നേടുമെന്നും ചില എക്സിറ്റ് പോളുകൾ പറയുന്നുണ്ട്. എക്സിറ്റ് പോൾ തെറ്റുകയും ശരിയാവുകയും ചെയ്യാം. എക്സിറ്റ് പോളിനെ തള്ളിപ്പറയാനോ സ്വീകരിക്കാനോ ഇല്ല. ഇടതുപക്ഷം മികച്ച വിജയപ്രതീക്ഷയിൽ തന്നെയാണ്.

ഇ.എൻ.മോഹൻദാസ്, സി.പി.എം ജില്ലാ സെക്രട്ടറി

ഉയരും വിഹിതം

ത്രികോണ മത്സരം അരങ്ങേറിയ ഇടങ്ങളിൽ എൻ.ഡി.എ വലിയ മുന്നേറ്റം നടത്തും. വോട്ട് വിഹിതം വലിയതോതിൽ ഉയരും. തിരൂരിൽ എം.അബ്ദുൾസലാമിന്റെയും മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എ.പി.അബ്ദുള്ളക്കുട്ടിയുടെയും സ്ഥാനാർത്ഥിത്വത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും സംസ്ഥാന സർക്കാരിന്റെ അഴിമതിയും പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിന്റെ പോരായ്മയും എൻ.ഡി.എയ്ക്ക് അനുകൂലമായിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സംഘടനാ സംവിധാനം മികച്ച നിലയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

രവി തേലത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

വിശ്വാസം പ്രവർത്തകരിൽ

ജില്ലയിൽ യു.ഡി.എഫ് 16 സീറ്റിലും വിജയിക്കും. നേരിയ മുൻതൂക്കമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 30,000 വോട്ടിന്റെയും കുഞ്ഞാലിക്കുട്ടിക്ക് 45,000 വോട്ടിന്റെയും മുൻതൂക്കമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. രാഹുൽ ഗാന്ധി അഞ്ച് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എക്സിറ്റ് പോൾ കണക്കുകളിലല്ല, ബൂത്ത് തലത്തിൽ പ്രവർത്തകർ തന്ന കണക്കുകളിലാണ് യു.ഡി.എഫ് വിശ്വാസമർപ്പിക്കുന്നത്. ഇതുപ്രകാരം മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എക്സിറ്റ് പോളുകളിൽ യാതൊരു വിശ്വാസവുമില്ല.

പി.ടി.അജയ് മോഹൻ, ജില്ലാ യു.ഡി.എഫ് ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.