മോസ്‌കോ: രോഗാവസ്ഥയിലും ശാരീരിക അസ്വസ്ഥതകൾക്കിടയിലുംറഷ്യൻ ഭരണകൂടത്തിനും പുടിനുമെതിരെ രൂക്ഷ വിമർശനവുമായിപ്രതിപക്ഷ നേതാവ് അലക്സി നവാൽനി. മോസ്‌കോ കോടതി മുമ്പാകെ കേസുമായി ബന്ധപ്പെട്ട ഹർജി കേൾക്കുന്ന അവസരത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് നവൽനിയെ ഹാജരാക്കിയത്. മോസ്‌കോയിലെ കോടതിമുറിയിൽഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്നു.ജനാധിപത്യമൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന പുടിന്റെ നയങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും എല്ലാ രഹസ്യങ്ങളും ഒരിക്കൽ പുറത്തു വരുമെന്നും പറഞ്ഞ നവാൽനി പുടിനെ വിഡ്ഢിയായ രാജാവേ നിങ്ങൾ നഗ്നനാണെന്ന് പറഞ്ഞാണ് വിമർശിച്ചത്.വിചാരണയുടെ ഒരു വേളയിൽ പുടിനെ കൊള്ളക്കാരനായ ചക്രവർത്തിയെന്നും നവൽനി വിശേഷിപ്പിച്ചു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ നവൽനി ജർമ്മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ്ജീവിതത്തിലേക്ക് തിരികയെത്തിയത്. ജയിലിൽ നിരാഹാരം ആരംഭിച്ച നവൽനിയെ. മാർച്ച് 31ന് കോടതി ഇടപെട്ട് ആശുപത്രിയിലാക്കിയിരുന്നു.. തനിക്ക് ആശുപത്രിയിൽ വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്. എന്നാൽ കോടതി ഹർജി തള്ളുകയും നവൽനിക്കെതിരെ പുതിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. വിധി പറഞ്ഞ ജഡ്ജിയെ രാജ്യദ്രോഹിയെന്നാണ്നവൽനി അഭിസംബോധന ചെയ്തത്..
അതേ സമയം നവൽനിയുടെ അഭിഭാഷകനെ പുടിൻ ഭരണകൂടം തടവിലാക്കി. രാജ്യത്തെ ഏറ്റവും പ്രമുഖനായ മനുഷ്യാവകാശ അഭിഭാഷകരിൽ ഒരാളാണ് നവൽനിയുടെ അഭിഭാഷകനായ ഇവാൻ പാവ്‌ലോവ്..നവൽനി നയിക്കുന്ന ആന്റി കറപ്‌ഷൻ ഫൗണ്ടേഷനു വേണ്ടി ഹാജരായത് ഇദ്ദേഹമാണ്.. .അന്വേഷണം നടക്കുന്ന ഒരു കേസിലെ രഹസ്യ വിവരങ്ങൾ ചോർത്തി എന്നാരോപിച്ചാണ് അറസ്റ്റ്.. നിരവധി കേസുകളിൽ പാവ്റലോവ്ഷ്യ ൻ ഭരണകൂടത്തിനെതിരെ ഹാജരായതോടെയാണ് പുടിന്റെ നോട്ടപ്പുള്ളിയായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |