ന്യൂഡൽഹി: യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
വെള്ളിയാഴ്ചയാണ് മഥുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.ഡെപ്യൂട്ടി ജയിലറേയും മെഡിക്കൽ ഓഫീസറെയും അദ്ദേഹത്തിനൊപ്പം നിയോഗിച്ചിട്ടുണ്ട്.ചികിത്സ പൂർത്തിയായ ശേഷം കാപ്പനെ ജയിലിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങളുള്ള കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ നിർദേശം.ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും, തടവുകാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |