കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാൻ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. വീടിന് വെളിയിലിറങ്ങിയാൽ ഇരട്ട പിടിവീഴും. ആദ്യം കൊവിഡും രണ്ടാമത് പൊലീസും. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ മാത്രമല്ല നാട്ടിലാകെ കടുത്ത നിയന്ത്രണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയാഹ്ലാദങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ആഹ്ലാദ പ്രകടനങ്ങൾക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മാസ്ക് വച്ചും സാനിറ്രൈസർ പുരട്ടിയും കൊവിഡിനെ ഒരു പരിധിവരെ തുരത്താമെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിക്കാനാവില്ല. റൂറലിൽ 1650 പൊലീസുകാരെയും 150 സ്പെഷ്യൽ ബറ്റാലിയനുകളെയും 67 സ്പെഷ്യൽ സ്ക്വാഡുകളെയുമാണ് നിയോഗിച്ചിട്ടുളളത്. കൂടാതെ കേന്ദ്ര സേനയും കളത്തിലുണ്ട്. ആഹ്ലാദ പ്രകടനങ്ങൾ, കൂടിച്ചേരലുകൾ, ബൈക്ക് റാലി, പടക്കം പൊട്ടിക്കൽ എന്നിവയെല്ലാം വിലക്കിയിരിക്കുകയാണ്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാവും. പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് നിയന്ത്രണ ചുമതല. ഒന്നുമുതൽ മൂന്ന് വർഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |