കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ സർജിക്കൽ ഉപകരണങ്ങളുടെ വില കുത്തനെ കൂടി. പൾസ് ഓക്സീ മീറ്റർ, നോൺ കോണ്ടാക്ടബിൾ ഇൻഫ്രാ റെഡ് തെർമോമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, സർജിക്കൽ മാസ്ക്ക്, എൻ-95 മാസ്ക്ക് എന്നിവയുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തു. ഡൽഹിയിലും മഹാരാഷ്ട്രയിലും ലോക്ഡൗൺ പ്രഖ്യാപിച്ചതും ഇവിടെ ഓക്സിജൻ പ്രതിസന്ധി ഉണ്ടായതുമാണ് ഓക്സി മീറ്ററിന്റെയും ഓക്സിജൻ കോൺസെൻട്രേറ്ററിന്റെയും ക്ഷാമത്തിന് കാരണം.
ഉപകരണം ഇപ്പോഴത്തെ വില മുൻപത്തെ വില
• പൾസ് ഓക്സീമീറ്റർ 2000-4000 800-900
• നോൺ കോൺണ്ടാക്ടബിൾ
ഇൻഫ്രാറെഡ് തെർമോമീറ്റർ 2000-3000 750-1500
• ഓക്സിജൻ കോൺസെട്രേറ്റർ 80000-90000 35000-40000
• സർജിക്കൽ ത്രീലെയർ മാസ്ക്ക് 6-9 1.5- 3
• എൻ-95 മാസ്ക്ക് 50-100 30-45
ഓക്സിജൻ സിലിണ്ടർ കിട്ടാനില്ല
ഓക്സിജൻ സിലണ്ടറുകളുടെ ലഭ്യതയും വളരെക്കുറഞ്ഞു. 5000 രൂപ ഡെപ്പോസിറ്റ് നൽകിയാൽ 20 മുതൽ 40 രൂപ വരെ വാടക നൽകി സിലിണ്ടർ വാങ്ങി ഉപയോഗിക്കാമായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമാകും
നിലവിലെ സാഹചര്യം കഴിഞ്ഞാൽ പഴയ വിലയിലേക്ക് മാറും. അതിനാൽ ഡീലർമാർ പുതിയ വിലയിൽ സ്റ്റോക്കെടുക്കുന്നില്ല. പലതും ജനങ്ങൾ ആശങ്ക കൊണ്ട് ആവശ്യമില്ലാതെ വാങ്ങുന്നതും ക്ഷാമ കാരണമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കും.
പി.എസ്.രാജൻ നായർ, ഓൾ കേരള സയന്റിഫിക്ക് ആൻഡ് സർജിക്കൽ
ഡീലേഴ്സ് അസോസിയേഷൻ,സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |