ആലുവ: മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടന്ന മയക്കുമരുന്നു കേസ് പ്രതി കടുങ്ങല്ലൂർ ഏലൂക്കര തേമ്പാടത്ത് വീട്ടിൽ അസ്ലം ജമാൽ (ജെറീഷ് - 30) ആലുവ പൊലീസിന്റെ പിടിയിലായി. ആലുവ പാലസ് റോഡിൽ സെന്റ് സേവ്യേഴ്സ് കോളേജിന് എതിർവശത്തെ വീടിനു മുന്നിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിത്. പുതിയ ബുള്ളറ്റ് ആയതിനാൽ നമ്പർ ബോർഡ് മാറ്റിയ ശേഷം 'ഫോർ രജിസ്ട്രേഷൻ' ബോർഡ് വച്ച് ഉപയോഗിക്കുകയായിരുന്നു. ഉളിയന്നൂർ - ഏലൂക്കര ഭാഗത്ത് വച്ച് സംശയാസ്പദമായ രീതയിൽ കണ്ട പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാൾ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ബുള്ളറ്റ് താനല്ല മോഷ്ടിച്ചതെന്നും 57,000 രൂപയ്ക്ക് പണയത്തിനെടുത്തതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ പിടിയിലായ മോഷ്ടാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ കെ.എ .ടോമി, സി.പി.ഒമാരായ എൻ.എ. മുഹമ്മദ് അമീർ, മാഹിൻഷാ അബുബക്കർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |