ന്യൂഡൽഹി: ഐ.പി.എല്ലിനായി ഇന്ത്യയിലുള്ള ആസ്ട്രേലിയൻ താരങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമോ? ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ആസ്ട്രേലിയൻ സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് അവിടത്തെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
14 ദിവസത്തോളം ഇന്ത്യയിൽ താമസിച്ചു മടങ്ങുന്ന ആസ്ട്രേലിയൻ പൗരൻമാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും വലിയൊരു തുക പിഴയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ ഈമാസം 15 വരെയാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് നീട്ടാൻ സാധ്യതയുണ്ടെന്നതാണ് ഐ.പി.എല്ലിൽ പങ്കെടുക്കുന്ന താരങ്ങളെ കുഴയ്ക്കുക്കുന്നത്.സ്റ്റീ വ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ് എന്നിവരുൾപ്പെടെ പതിന്നാലോളം ആസ്ട്രേലിയൻ പൗരൻമാർ ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ട്.
ആദ്യമായാണ് നാട്ടിലേക്ക് സ്വന്തം പൗരന്മാർ തിരിച്ചുവരുന്നത് ആസ്ട്രേലിയ ക്രിമിനൽ കുറ്റമായി പരിഗണിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നേരത്തേ ആസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ വഴി പലരും ആസ്ട്രേലിയയിലേക്ക് വരുന്നതിനാലാണ് ഇങ്ങനൊരു നിയമം ഇപ്പോൾ കൊണ്ടു വന്നിരിക്കുന്നതെന്നാണ് വിവരം. ആദം സാംപ, ആൻഡ്രൂ ടൈ തുടങ്ങിയ ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എൽ ഇടയ്ക്ക് വച്ച് നിറുത്തി നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതേ സമയം ഐ.പി.എല്ലിൽ പങ്കെടുക്കുന്ന താരങ്ങളെ സ്വന്തം നിലയിൽ ചാർട്ടേഡ് വിമാനത്തിൽ ആസ്ട്രേലിയയിൽ എത്തിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |