ചങ്ങനാശേരി: സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടത് തരംഗത്തിൽ ചങ്ങനാശേരിയിലും തുടർഭരണത്തിന് അനുകൂലമായ വിധിയെഴുത്ത് . നാല് പതിറ്റാണ്ടായി യു.ഡി.എഫ് കോട്ടയായിരുന്ന ചങ്ങനാശേരി നിയോജകമണ്ഡലത്തിലാണ് എൽ.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച അഡ്വ. ജോബ് മൈക്കിൾ 6059 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടിയത്. ജോബ് മൈക്കിളിന് 55425 വോട്ടും യു ഡി എഫിലെ വി. ജെ. ലാലിക്ക് 49366 വോട്ടും ലഭിച്ചു.
പഞ്ചായത്തുതലത്തിൽ കുറിച്ചി 4405 , തൃക്കൊടിത്താനം 2155, പായിപ്പാട് 1200 എന്നിങ്ങനെ എൽ.ഡി. എഫ് ലീഡ് നേടിയപ്പോൾ, മാടപ്പള്ളി 1069, വാഴപ്പള്ളി 424, ചങ്ങനാശേരി നഗരസഭ 179 എന്നിങ്ങനെയായിരുന്നു യു.ഡി. എഫിന് ലഭിച്ച ലീഡ് . എൻ.ഡി.എയ്ക്കു കഴിഞ്ഞ തവണ ലഭിച്ച വോട്ടിന്റെ പകുതിപോലും നേടാൻ കഴിഞ്ഞില്ല. ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞതും യു.ഡി.എഫിനും എൻ.ഡി.എയ്ക്കുമാണ് തിരിച്ചടിയായത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് 1,849 വോട്ടിന്റെ ലീഡുണ്ടായി
രുന്നു. 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ 23419 വോട്ടിന്റെ ലീഡ് നേടിയപ്പോൾ, 2020 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 5331 വോട്ടിന്റെ ലീഡ് എൽ.ഡി.എഫ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |