തിരുവനന്തപുരം: ആഞ്ഞുവീശിയ ഇടതുതരംഗത്തെ അതിജീവിച്ച ജില്ലയിലെ ഏക യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം. വിൻസെന്റ്. യു.ഡി.എഫിനുണ്ടായ നാണക്കേടിന് അല്പം ആശ്വാസമായത് കോവളത്തെ സിറ്റിംഗ് എം.എൽ.എ കൂടിയായ എം. വിൻസെന്റിന്റെ വിജയം മാത്രമാണ്. മുൻ വർഷം ലഭിച്ച 2615 എന്ന വോട്ടിന്റെ ഭൂരിപക്ഷം 11,562 ആക്കി ഉയർത്താനുമായി. 74,636 വോട്ടുകളാണ് ആകെ ലഭിച്ചത്.
കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് തുടക്കമിട്ട വിൻസെന്റ് കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി, നേമം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016ൽ എൽ.ഡി.എഫിലെ ജമീലാ പ്രകാശത്തെ അട്ടിമറിച്ചായിരുന്നു വിജയം.
ബാലരാമപുരം - വിഴിഞ്ഞം റോഡിൽ ബാലരാമപുരം ജംഗ്ഷന് സമീപം ഒന്നേമുക്കാൽ സെന്റിലെ 650 ചതുരശ്ര വിസ്‌തീർണമുള്ള രണ്ട് മുറി വീട്ടിലാണ് വിൻസെന്റ്, ഭാര്യ മേരി ശുഭ, മക്കളായ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, 10ാം ക്ലാസ് വിദ്യാർത്ഥി അഭിജിത്, മൂന്നു വയസുള്ള മകൾ ആദ്യ, മാതാവ് ഫില്ലിസ് എന്നിവരടങ്ങുന്ന കുടുംബം കഴിയുന്നത്.
സീറ്റ് നൽകിയ പാർട്ടിയോടും വോട്ട് നൽകിയ കോവളത്തെ
ജനങ്ങളോടും നന്ദി. മുന്നോട്ടും ജനങ്ങൾക്കൊപ്പമുണ്ടാകും
എം. വിൻസെന്റ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |