പാലക്കാട്: ത്രികോണ മത്സരത്തിന്റെ അവസാന ലാപ്പിൽ മെട്രോമാന് ട്രാക്ക് തെറ്റി. യു.ഡി.എഫിലെ ഷാഫി പറമ്പിൽ പാലക്കാട്ട് ഹാട്രിക് വിജയം നേടി. ഭൂരിപക്ഷം 3859.
എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരൻ ഒരുഘട്ടത്തിൽ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് എത്തിയിരുന്നു. വോട്ടെണ്ണൽ പഞ്ചായത്തുകളിലേക്ക് കടന്നപ്പോഴാണ് ചിത്രം മാറിയത്. പാലക്കാട് നഗരസഭയിൽ എൻ.ഡി.എ 10000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ശ്രീധരന് ഭൂരിപക്ഷം 4600ന് മുകളിലേക്ക് ഉയർത്താൻ കഴിയാതെപോയി. 2016ലേതിന് സമാനമായി ഇത്തവണയും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടതു - വലതു മുന്നണികളുടെ വോട്ട് ശതമാനം കുറഞ്ഞിട്ടും എൻ.ഡി.എക്ക് വിജയിക്കാനായില്ലെന്നതാണ് കൗതുകം.2016ൽ ബി.ജെ.പി. നേടിയത് 40,076 വോട്ടായിരുന്നു. ഇത്തവണ അത് 50220 ആയി. ഷാഫിക്ക് 2016 ൽ 57,559 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 54079 വോട്ടാണ്. മൂന്നാംസ്ഥാനത്തായ സി.പി.എമ്മിനാവട്ടെ രണ്ടായിരത്തിലേറെ വോട്ട് കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |