തിരുവനന്തപുരം: നിയമസഭയിൽ ഒരു കാരണവർ എന്ന സ്ഥാനമായിരുന്നു ആർ. ബാലകൃഷ്ണ പിളളയ്ക്ക് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശരി എന്ന് തോന്നുന്ന കാര്യത്തിൽ കണ്ണുംപൂട്ടി നിലപാടെടുക്കാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ അനുസ്മരിച്ചു.
'ബാലകൃഷ്ണ പിള്ള എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കും.അദ്ദേഹത്തിന്റെ വിശകലനങ്ങൾ, നർമങ്ങൾ, എടുക്കുന്ന നിലപാടുകൾ അതെല്ലാം വളരെ ശ്രദ്ധയോടുകൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും.
ബാലകൃഷ്ണ പിള്ള കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെ.എസ്.ആർ.ടി.സി. കൈകാര്യം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും ആ ഡിപ്പാർട്ട്‌മെന്റിൽ ചർച്ചാവിഷയമാണ്. വിമർശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കാനും പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്.' തിരുവഞ്ചൂർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |