തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. നാളെ മുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ഡൗൺ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഇന്ന് അറിയിച്ചത്. ചൊവ്വാഴ്ചമുതൽ സംസ്ഥാനത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവ്വീസിന് മാത്രമായി പരിമിതപ്പെടുത്തും. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും.
ഹോട്ടൽ, റസ്റ്റോറൻറുകളിൽ നിന്ന് പാഴ്‌സൽ മാത്രം നൽകും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളു. കുടംബമാണെങ്കിൽ രണ്ടുപേരാകാം. പക്ഷെ ഇരട്ട മാസ്‌ക് വേണം. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവർത്തിക്കും. ആൾക്കൂട്ടം അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |