ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. അധികാരത്തിലെത്തിയാൽ നാവ് മുറിച്ച് കാണിക്ക അർപ്പിക്കാമെന്ന വ്രതം നിറവേറ്റി യുവതി. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32കാരിയാണ് ഡി.എം.കെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തിയത്. വായിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ കണ്ട യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
ഡി.എം.കെ. അധികാരത്തിലെത്തുകയാണെങ്കിൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിക്കാമെന്ന് യുവതി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുറിച്ചെടുത്ത നാവുമായി പരമക്കുടിയിലെ മുതലാമ്മാൻ ക്ഷേത്രത്തിലെത്തിയത്. എന്നാൽ ക്ഷേത്രം തുറക്കാത്തതിനാൽ ഇവർക്ക് ഏറെനേരം പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. ഇതിനിടെയാണ് വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന യുവതിയെ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാഷ്ട്രീയ ആരാധന കാരണം ആളുകൾ ജീവനൊടുക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ തമിഴ്നാട്ടിൽ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ ജയലളിതയെ കോടതി ശിക്ഷിച്ചപ്പോഴും പിന്നീട് ജയലളിത മരിച്ചപ്പോഴും ഒട്ടേറെ പേരാണ് തമിഴ്നാട്ടിൽ ജീവനൊടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |