തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലെന്ന നിലയിൽ ഇന്നുമുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. ശനി,ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിയാണ് നടപ്പാക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞാൽ ഇളവ് നൽകും. അല്ലെങ്കിൽ വരുന്ന ആഴ്ച മുതൽ കൂടുതൽ ശക്തമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധിക്കും.
സഞ്ചാരം
* അനാവശ്യമായി പുറത്തിറങ്ങരുത്,
* അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടം കൂടരുത്
* അത്യാവശ്യമല്ലാത്ത യാത്രകൾ തടയും
* ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം.
* ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
ദീർഘദൂര ബസ്, ട്രെയിൻ, പൊതുഗതാഗതം അനുവദിക്കും.
വ്യാപാരം
ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി മാത്രം.
* പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി നടത്തണം.
* പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; വീടുകളിലെത്തിച്ചുള്ള മീൻ വിൽപ്പനയാകാം.
* 2 മാസ്‌ക്കുകളും കഴിയുമെങ്കിൽ കൈയുറയും ധരിക്കണം.
കള്ളുഷാപ്പുകൾക്കും പ്രവർത്തിക്കാം
തുറക്കാൻ പാടില്ല
തുണിക്കടകൾ, ജുവലറികൾ, ബാർബർ ഷോപ്പുകൾ
ബാങ്കുകൾ
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |