നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നുനിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. കേരള രാഷ്ട്രീയത്തിന് പൊതുവിലും ഇടതുമുന്നണിക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ബാലകൃഷ്ണ പിള്ളയുടെ വിയോഗം.
മുഖ്യമന്ത്രി പിണറായി വിജയൻ
കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് നഷ്ടമായത്. കേരളമുള്ള കാലത്തോളം അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരിക്കപ്പെടും.
പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല
കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നു ബാലകൃഷ്ണപിള്ള. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും മികച്ച വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത നേതാവ്.
കെ.പി.സി.സി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രൻ
ബാലകൃഷ്ണപിള്ളയോടൊപ്പം നിയമസഭയിൽ അംഗമായിരിക്കാൻ അവസരമുണ്ടായി. എനിക്ക് വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരനെ നഷ്ടപ്പെട്ട അനുഭവമാണ്. എതിർ ചേരിയിൽ നിന്ന് പ്രവർത്തിക്കുമ്പോഴും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചില്ല.
സി.പി.ഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ
ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. കോൺഗ്രസിന്റെ നയവൈകല്യത്തിനെതിരെ കേരള കോൺഗ്രസ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതടക്കമുള്ള പിള്ളയുടെ സംഭാവനകൾ രാഷ്ട്രീയ കേരളത്തിന് മറക്കാനാവുന്നതല്ല. എല്ലാക്കാലത്തും വ്യക്തിപരമായി നല്ല സ്നേഹബന്ധം പുലർത്തിയിരുന്നു.സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം
കോടിയേരി ബാലകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |