തിരുവനന്തപുരം: ജില്ലയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ വോട്ടുകൾ 2016-ലെ തിരഞ്ഞെടുപ്പിനെക്കാൾ കൂടിയപ്പോൾ എൻ.ഡി.എ മുന്നണിയുടെ വോട്ടുകളിൽ കുറവ്.14 മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ആകെ നേടിയത് 9,17,033 വോട്ടുകൾ. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കിട്ടിയത് 6,79,126 വോട്ടുകളും.ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് ലഭിച്ചതാവട്ടെ 3,88,953.
യു.ഡി.എഫിനെക്കാൾ 2,37,907 വോട്ടുകളാണ് ഇടതു മുന്നണിക്ക് അധികമായി ലഭിച്ചത്.യു.ഡി.എഫും എൻ.ഡി.എ യും തമ്മിലുള്ള വ്യത്യാസം 2,90,173 വോട്ടുകളും. പാറശാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ഹരീന്ദ്രനാണ് ഏറ്റവുമധികം വോട്ടുകൾ നേടിയത്.-78,548. ഇടതു മുന്നണിയിൽ ഏറ്റവും കുറവ് വോട്ടുകൾ തിരുവനന്തപുരം മണ്ഡലത്തിലെ ആന്റണിരാജുവിനും-48,748 വോട്ടുകൾ. യു.ഡി.എഫ് നിരയിൽ കൂടുതൽ വോട്ടുകൾ കിട്ടിയത് കോവളത്ത് എം.വിൻസെന്റിന്- 74,868.കുറവ് വോട്ട് കഴക്കൂട്ടത്ത് ഡോ.എസ്.എസ് ലാലിനും-32,995. എൻ.ഡി.എയിൽ ഉയർന്ന വോട്ടു കിട്ടിയത് നേമത്ത് നിന്നു മത്സരിച്ച കുമ്മനം രാജശേഖരനാണ്-51,888 വോട്ടുകൾ. വാമനപുരത്ത് മത്സരിച്ച തഴവ സഹദേവനാണ് കുറവ് വോട്ട്-5,603.
മുന്നണികൾക്ക് ലഭിച്ച ആകെ വോട്ടുകൾ
#എൽ.ഡി.എഫ്......917033
#യു.ഡി.എഫ്..........679126
#എൻ.ഡി.എ..........388953
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |