ഇസ്ലാമാബാദ്:കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് വരുന്ന ആഴ്ചകളിൽ രൂക്ഷമായേക്കാമെന്ന മുന്നറിയിപ്പിനെതുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്ഥാൻ സർക്കാർ. അഫാഗാനിസ്ഥാൻ,ഇറാൻ അതിർത്തികൾ അടയ്ക്കുകയും അന്തർദേശീയവിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തുകയുംചെയ്തു. രാജ്യം ഈദ്ഉൾഫിത്തർ ആഘോഷിക്കാനൊരുങ്ങവേ മറ്റുരാജ്യങ്ങളിൽ നിന്ന് പ്രവാസികൾ കൂട്ടമായി പാകിസ്ഥാനിലേക്കെത്തുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. അയൽരാജ്യമായ ഇന്ത്യയിൽകൊവിഡ്വ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ 80 ശതമാനത്തോളം അന്താരാഷ്ട്രവിമാനങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് നിരോധനമേർപ്പെടുത്തുമെന്ന് പാകിസ്ഥാൻ വ്യോമയാനമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾ ഇരുരാജ്യങ്ങളും നേരത്തെതന്നെ നിർത്തിവച്ചിരുന്നു. പാകിസ്ഥാനിൽ ഇതുവരെ 8ലക്ഷത്തോളം കൊവിഡ് കേസുകളും 18,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ രാജ്യത്ത് വാക്സിനേഷനും മന്ദഗതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |