SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.45 AM IST

ഇന്ത്യക്ക് 70 ദശലക്ഷം ഡോളറിന്റെ സഹായം നൽകി ഫൈസർ

hhh

വാഷിംഗ്ടൺ:കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റായി ഇന്ത്യയിൽ വീശിയടിക്കുമ്പോൾ ആശ്വാസമായി അന്താരാഷ്ട്രമരുന്ന് നിർമ്മാതാക്കളായ ഫൈസറിന്റെസഹായം. ഏകദേശം 500കോടിയോളം വിലമതിക്കുന്ന മരുന്നുകൾ യൂറോപ്പിലുംഏഷ്യയിലുംഅമേരിക്കയിലുമുള്ള തങ്ങളുടെ ഉത്പാദനകേന്ദ്രങ്ങളിൽ നിന്ന് കയറ്റിഅയക്കുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ തങ്ങൾ അതീവദുഖിതരാണെന്നും മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെപോരാട്ടത്തിൽ തങ്ങൾഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായമെല്ലാം നൽകുമെന്നും അദ്ദേഹംഉറപ്പു നൽകി.അതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്നത്.രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിൽകഴിയുന്ന എല്ലാകൊവിഡ് രോഗികളിലുംസൗജന്യമായി ഫൈസർവാക്സിൻ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേ സമയം സർബയോടെക് വാക്സിന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.'ഞങ്ങളുടെ വാക്സിൻ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർബയോടെക് വാക്സിൻ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അടിയന്തര അംഗീകാരം എത്രയുംപെട്ടെന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബൗർലപറഞ്ഞു.

വാസ്നിൻ ഫോർമുല സൗജന്യമായിപങ്കുവയ്ക്കുന്നതിനെതിരെ ബിൽഗേറ്റ്സ്


പേറ്റന്റുള്ള കൊവിഡ് വാക്സിൻസാങ്കേതികവിദ്യ സൗജന്യമായി പങ്കുവയ്ക്കുന്നതിനെതിരെ ബിൽ ഗേറ്റ്സ്. തദ്ദേശീയ തലത്തിൽ വാക്സിൻ നിർമ്മാണം വേഗത്തിലാക്കുന്നതിനായി വാക്സിന്റെ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിനെതിരെയാണ് ബിൽ ഗേറ്റ്സിന്റെ പ്രതികരണം. വാക്സിന്റെ ഫോർമുലയും നിർമ്മാണ രീതിയും യുഎസിനല്ലാതെ മറ്റാർക്കും നൽകരുതെന്നാണ് ബിൽ ഗേറ്റ്സിന്റെ വാദം.

ആവശ്യത്തിന് വിദഗ്ധരില്ലാതെ സാങ്കേതിക വിദ്യ കൈമാറുന്നത് ഗുണകരമാകില്ലെന്നുമാണ് വാക്സിൻ ഫോർമുല കൈമാറ്റത്തിന് ബിൽ ഗേറ്റ്സ് ഉയർത്തുന്ന തടസവാദം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വാക്സിൻ ഫോർമുലയും സാങ്കേതികവിദ്യയും നൽകുന്നതിനോടും ബില്ലിന് അനുകൂലമായുള്ള നിലപാടല്ല. ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ, ഓക്സ്‌ഫോർഡ് സർവ്വകലാശാലയും ആസ്ട്രാ സെനക്കയും ചേർന്നുള്ള കൊവിഡ് വാക്സിന്റെ ഗവേഷണത്തിൽ സഹകരിച്ചിരുന്നു.എന്നാൽ എല്ലാവരിലേക്കും വാക്സിൻ എത്തുകയെന്നതിനേക്കാൾ വാക്സിൻ ഉപയോഗിച്ചുള്ള ബിസിനസ് സാധ്യതകളാണ് ബിൽ ഗേറ്റ്സ് തിരയുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ആസട്രാസെനക്കയും ഓക്സ്‌ഫോർഡ് സർവകലാശാലയും നിർമ്മിച്ച കൊവിഷീൽഡ് ഇന്ത്യയിലും വിതരണം ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.