പാലക്കാട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളിലെത്തുന്ന ജീവനക്കാർ ഏറെ കരുതലോടെ ജോലി ചെയ്യണമെന്ന് മുന്നറിയിപ്പ്. അടുത്ത പത്തുദിവസം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ടി.പി.ആർ 35 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദേശം ഉയരുന്നത്.
സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലിക്കെത്തുന്നവർ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ ജീവനക്കാരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം.
സംസാരിക്കാൻ മാസ്‌ക് താഴ്ത്തുകയോ ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യരുത്.
ഓഫീസുകളിൽ സീറ്റുകൾ രണ്ടുമീറ്റർ അകലം പാലിച്ച് ക്രമീകരിക്കണം.
ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കണം.
ജീവനക്കാർ കൂട്ടം കൂടുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ പങ്കുവയ്ക്കുകയോ അരുത്.
പേന, മൊബൈൽ ഫോൺ, കുപ്പിവെള്ളം തുടങ്ങിയവ കൈമാറരുത്.
ഫ്രണ്ട് ഓഫീസ് തുടങ്ങി സന്ദർശകരുടെ പേരും ഫോൺ നമ്പരും എഴുതാൻ ജീവനക്കാരനെ നിയോഗിക്കണം.
ജീവനക്കാർക്കും സന്ദർശകർക്കും ആവശ്യത്തിനുള്ള സാനിറ്റൈസർ കരുതണം.
ബാങ്കുകളിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപാട് നടത്തുന്ന ജീവനക്കാർ മുൻകരുതലെടുക്കണം.
രോഗലക്ഷണമോ സമ്പർക്കമോ ഉള്ളവർ ആർ.ടി.പി.സി.ആർ നടത്തി റിസൾട്ട് വരുന്ന വരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |