കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും നേടി ചരിത്രവിജയം കരസ്ഥമാക്കിയ ഇടതുമുന്നണി വോട്ടുവിഹിതത്തിലും ശക്തമായ മുന്നേറ്റം നടത്തി. ആകെ പോൾ ചെയ്തതിന്റെ 53.25 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയത്. നാലുമാസം മുമ്പു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 51.47 ശതമാനം വോട്ടായിരുന്നു. അതിനെക്കാൾ 1.78 ശതമാനത്തിന്റെ വർദ്ധന.
പതിനൊന്നു മണ്ഡലങ്ങളിലുമായി 16,43,654 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ 8,75,299 വോട്ടും എൽ.ഡി.എഫിനു ലഭിച്ചു. യു.ഡി.എഫിന് 6,06,305 വോട്ട്– 36.88 ശതമാനം. യു.ഡി.എഫിനേക്കാൾ 2,68,994 വോട്ട് എൽ.ഡി.എഫ് കൂടുതൽ നേടി. ബി.ജെ.പിക്കാകട്ടെ സ്ഥാനാർത്ഥിയില്ലാതിരുന്ന തലശേരി ഒഴികെയുള്ള പത്തു മണ്ഡലങ്ങളിലായി 1,33,878 വോട്ടുമാത്രം. പോൾ ചെയ്ത വോട്ടിന്റെ 8.14 ശതമാനം.
എൽ.ഡി.എഫ് വോട്ടുവിഹിതം കുത്തനെ വർദ്ധിക്കുമ്പോൾ യു.ഡി.എഫും ബി.ജെ.പിയും തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ 5,75,990 വോട്ടാണ് യു.ഡി.എഫിനു ലഭിച്ചത്. 36.64 ശതമാനം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 15,65,433 വോട്ടിൽ 8,22,087 വോട്ടാണ് എൽ.ഡി.എഫിനു ലഭിച്ചത്. 52.51 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |