SignIn
Kerala Kaumudi Online
Saturday, 20 April 2024 3.36 AM IST

നാലക്കം കുറയാതെ പോസിറ്റീവ് 4788 ടി.പി.ആർ 27.74%

kovid

കോഴിക്കോട് : കൊവിഡ് വ്യാപനം നാലക്കത്തിൽ നിന്ന് കുറയാത്തത് കടുത്ത ആശങ്ക ഉയർത്തുന്നു. ജില്ലയിൽ ഇന്നലെ 4788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 4646 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്കും പോസിറ്റീവായി.123 പേരുടെ ഉറവിടം വ്യക്തമല്ല. 18100 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3934 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 49082 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 14, ആയഞ്ചേരി 2, ചങ്ങരോത്ത് 1, ചെക്യാട് 10, ചെറുവണ്ണൂർ 1, ചോറോട് 2, എടച്ചേരി 4, ഫറോക്ക് 8, കടലുണ്ടി 9, കക്കോടി 1, കൊടിയത്തൂർ 1, കുന്നുമ്മൽ 3, മാവൂർ 1, നാദാപുരം 21, നരിപ്പറ്റ 6, ഒളവണ്ണ 7, പയ്യോളി 3, പേരാമ്പ്ര 1, പെരുമണ്ണ 4, പുറമേരി 3, തലക്കുളത്തൂർ 1, തൂണേരി 9, വടകര മുനിസിപ്പാലിറ്റി 3, വളയം 2, വാണിമേൽ 6.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1473, അരിക്കുളം 66, അത്തോളി 42, ആയഞ്ചേരി 20, അഴിയൂർ 34, ബാലശ്ശേരി 29, ചക്കിട്ടപ്പാറ 7, ചങ്ങരോത്ത് 33, ചാത്തമംഗലം 56, ചെക്കിയാട് 32, ചേളന്നൂർ 41, ചേമഞ്ചേരി 42, ചെങ്ങോട്ട്കാവ് 52, ചെറുവണ്ണൂർ 34, ചോറോട് 68, എടച്ചേരി 38, ഏറാമല 76, ഫറോക്ക് 54, കടലുണ്ടി 37, കക്കോടി 51, കാക്കൂർ 9, കാരശ്ശേരി 39, കട്ടിപ്പാറ 13, കാവിലുംപാറ 37, കായക്കൊടി 70, കായണ്ണ 6, കീഴരിയൂർ 10, കിഴക്കോത്ത് 11, കോടഞ്ചേരി 30, കൊടിയത്തൂർ 93, കൊടുവള്ളി 38, കൊയിലാണ്ടി 60, കുടരഞ്ഞി 20, കൂരാച്ചുണ്ട് 45, കൂത്താളി 67, കോട്ടൂർ 29, കുന്ദമംഗലം 87, കുന്നുമ്മൽ 33, കുരുവട്ടൂർ 33, കുറ്റ്യാടി 51, മടവൂർ 18, മണിയൂർ 24, മരതോങ്കര 13, മാവൂർ 22, മേപ്പയ്യൂർ 48, മൂടാടി 27, മുക്കം 45, നാദാപുരം 44, നടുവണ്ണൂർ 39, നൻമണ്ട 25, നരിക്കുനി 55, നരിപ്പറ്റ 30, നൊച്ചാട് 62, ഒളവണ്ണ 43, ഓമശ്ശേരി 17, ഒഞ്ചിയം 50, പനങ്ങാട് 42, പയ്യോളി 71, പേരാമ്പ്ര 81, പെരുമണ്ണ 23, പെരുവയൽ 44, പുറമേരി 24, പുതുപ്പാടി 21, രാമനാട്ടുകര 24, തലക്കുളത്തൂർ 20, താമരശ്ശേരി 81, തിക്കോടി 60, തിരുവള്ളൂർ 16, തിരുവമ്പാടി 22, തൂണേരി 43, തുറയൂർ 6, ഉള്ള്യേരി 42, ഉണ്ണികുളം 61, വടകര 118, വളയം 19, വാണിമേൽ 62, വേളം 91, വില്യാപ്പള്ളി 43.

ബെഡുകൾ സജ്ജം,​ ഓക്‌സിജൻ ക്ഷാമമില്ല

 വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ നടപടി : ജില്ലാ കളക്ടർ

കോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഭീതിയും ആശങ്കയും വളർത്തുംവിധം സോഷ്യൽ മീഡിയകളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി ബെഡുകൾ ഇല്ലെന്ന വയനാട് സ്വദേശിയുടേതായ ശബ്ദ സന്ദേശവും കുടുംബത്തിൽ ആർക്കെങ്കിലും ഓക്‌സിജൻ വേണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റും എടുക്കുന്ന വ്യക്തിയുടെ തിരിച്ചറിയൽ കോപ്പിയും നൽകിയാൽ 4000 ഡെപ്പോസിറ്റിൽ ഓക്‌സിജൻ ലഭിക്കുമെന്നും സിലിണ്ടർ തിരിച്ചേൽപ്പിക്കുമ്പോൾ അടച്ച തുക തിരികെ നൽകുമെന്നുമുളള സന്ദേശവുമാണ് വാട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കാൻ കളക്ടർ പൊലീസിന് നിർദ്ദേശം നൽകി.
ജില്ലയിൽ നിലവിൽ ബെഡുകളുടെ ക്ഷാമമില്ല. ഒഴിവുള്ള ബെഡ്ഡുകളുടെ എണ്ണം കൊവിഡ് ജാഗ്രത പോർട്ടലിൽ കാണാൻ സാധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു ആശുപത്രിയിലും ഓക്സിജൻ ക്ഷാമമുണ്ടായിട്ടില്ല. ഓക്‌സിജൻ വിതരണം ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും കളക്ടർ പറഞ്ഞു.

കൊവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കളക്ടർ മാർഗ നിർദ്ദേശം നൽകി.

സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കിടക്കകൾ ലഭ്യമായിട്ടുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി, ഡൊമിസിലിയറി കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ കിടക്കകൾ ഓക്‌സിജൻ സൗകര്യത്തോടെ ക്രമീകരിക്കണം. ആംബുലൻസ് ഉൾപ്പെടെ രണ്ടിൽ കുറയാത്ത വാഹനങ്ങളെങ്കിലും ഓക്‌സിജൻ സൗകര്യത്തോടെ ലഭ്യമാക്കണം. വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്‌സിജൻ ആവശ്യമായി വന്നാൽ ഓക്സിജൻ സൗകര്യമുളള സി.എച്ച്.സി, പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി എന്നീ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കണം. സി.എച്ച്.സി, പി.എച്ച്.സി, എഫ്.എച്ച്.സി, സി.എഫ്.എൽ.ടി.സി, ഡി.സി.സി തുടങ്ങിയ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം.

മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം ആവശ്യമായ പൾസ് ഓക്‌സിമീറ്ററുകൾ പി.എച്ച്‌.സി ലഭ്യമാക്കണം. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ ആശ വർക്കർ വഴി എത്തിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.