മുംബയ്: നിയുക്ത ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിക്കെതിരെ വിദ്വേഷകരമായ ട്വീറ്റ് പോസ്റ്ര് ചെയ്തതിന് നടി കങ്കണാ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. മമതയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റിൽ, വംശഹത്യയ്ക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്‌തെന്ന് വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നതോടെയാണ് നടപടി.
പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ബി.ജെ.പി എം.പി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചാണ് കങ്കണ വിവാദ പരാമർശം നടത്തിയത്.
ബംഗാളിനെ മമത മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.
'ഇത് ഭയാനകമാണ്. ഗുണ്ടയെ കൊല്ലാൻ സൂപ്പർ ഗുണ്ടയെയാണ് നമുക്ക് വേണ്ടത്. കെട്ടഴിച്ചുവിട്ട രാക്ഷസിയാണ് ഈ സ്ത്രീ. ഇവരെ മെരുക്കാൻ 2000ത്തിലെ പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ.' -ബംഗാളിൽ രാഷ്ട്രപതിഭരണം എന്ന ഹാഷ്‌ടാഗോടെയായിരുന്നു ട്വീറ്റ്.
ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നു. ഗുജറാത്ത് കലാപം പശ്ചിമ ബംഗാളിൽ ആവർത്തിക്കാനാണ് കങ്കണ ആഹ്വാനം ചെയ്തതെന്ന് പലരും വിമർശിച്ചു. ഇതോടെയാണ് ട്വിറ്റർ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |