തിരുവനന്തപുരം: അഞ്ചു വർഷത്തിന് ശേഷം മന്ത്രി കടകപള്ളി സുരേന്ദ്രൻ പട്ടത്തിന് സമീപമുള്ള വീട്ടിൽ വീണ്ടും താമസത്തിനെത്തി. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗിക വസതിയായിരുന്ന തൈക്കാട് ഹൗസ് ഒഴിഞ്ഞത്. മന്ത്രിയും കുടുംബവും ഔദ്യോഗിക വസതിയിലായിരുന്നു താമസമെങ്കിലും ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം സ്വന്തം വീട്ടിലെത്താറുണ്ടായിരുന്നു. 15 ദിവസങ്ങൾ കൂടി വേണമെങ്കിൽ ഔദ്യോഗിക വസതിയിൽ തുടരാം .എന്നാൽ അല്പം നേരത്തെ ഒഴിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.
ഏറെ വിവാദമുണ്ടാക്കിയ ശബരിമല വിഷയത്തിന് ഇനി പ്രസക്തിയില്ല.. ജനങ്ങളെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമാണ്. ശബരിമല പ്രശ്നത്തിൽ താൻ നടത്തിയ ഖേദപ്രകടനത്തിൽ ഉറച്ചു നിൽക്കുന്നു. എല്ലാവർക്കും സങ്കടമുണ്ടാക്കിയ കാര്യങ്ങളാണ് ശബരിമലയിൽ നടന്നത്. അതേക്കുറിച്ചാലോചിക്കുമ്പോൾ ഇപ്പോഴും വിഷമമുണ്ട്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല.അതിന്റെ ഭാഗമായുണ്ടായ പ്രയാസങ്ങൾ എല്ലാവർക്കും സങ്കടമായെന്ന് പറഞ്ഞത് ആവർത്തിക്കുകയാണ് .അതിൽ തെറ്റില്ല.പൊലീസിനെ ഉപയോഗിച്ച് അയ്യപ്പന്മാരെ അടിച്ചോടിച്ചെന്ന് തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി കള്ളം പറഞ്ഞതാണ്. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനും തന്നെക്കുറിച്ച് പറയാൻ പാടില്ലാത്തത് പറഞ്ഞു. അതെല്ലാം അവർക്കു തന്നെയാണ് വിനയായതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |