പെരുമ്പാവൂർ: ചിത്രരചന പഠിച്ചിട്ടില്ല. പക്ഷേ വരയ്ക്കുന്നതാകട്ടെ ആരെയും അശ്ചര്യപ്പെടുത്തുന്ന ചിത്രങ്ങൾ. തീർന്നില്ല, പാഴ്വസതുക്കളിലും വിരിയിയ്ക്കും കലയുടെ വസന്തം ! പെരുമ്പാവൂർ ഒന്നാംമൈൽ സ്വദേശിനിയും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ അങ്കിയാണ് ചിത്രങ്ങൾ വരച്ചും കരകൌശല വസ്തുക്കളും നിർമ്മിച്ചും നാട്ടിലെ കുട്ടി താരമായിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്ക് ശേഷം ലഭിക്കുന്ന സമയമാണ് ചിത്രരചനയ്ക്കും മറ്റും നീക്കിവയ്ക്കുന്നത്.വീടിന്റെ ഭിത്തിയെല്ലാം ഇപ്പോൾ കളൾഫുള്ളാണ്.
സവാള ചാക്കുകൾ സിമന്റിൽ മുക്കിയെടുത്ത് നിർമ്മിച്ചെടുത്ത പൂച്ചട്ടികൾ, ഉപയോഗശൂന്യമായ സി.ഡികൾ, കുപ്പിവളകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ശില്പങ്ങൾ, വാട്ടർബോട്ടിലുകൾ കൊണ്ട് പൂക്കൂടകൾ, മാസ്‌ക്കുകൾ എല്ലാം അങ്കിത നിമിഷ നേരം കൊണ്ട് നിർമ്മിച്ചെടുക്കും.
മൂന്നാമത്തെ വയസിലാണ് മകളുടെ ചിത്രം വരയ്ക്കാനുള്ള വാസന മതാപിതാക്കൾ തിരിച്ചറിഞ്ഞത്. കളർപെൻസിൽ വാങ്ങി നൽകിയതോടെ കുഞ്ഞു അങ്കിത വീടിന്റെ ഭിത്തികളിലെല്ലാം ചെറിയ ചിത്രങ്ങൾ വരയ്കാൻ തുടങ്ങി. വിരസത മാറാനാണ് അങ്കിത വീണ്ടും വരയ്ക്കാൻ തുടങ്ങിയത്. ഒന്നാം മൈലിലെ 14ാം നമ്പർ അങ്കണവാടിയിലും അയപക്കത്തെ വീടിന്റെ ചമരുകളിൽ അങ്കിതയുടെ വരകൾ തിളങ്ങി നിൽക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി കൊവിഡ് വ്യാപനംമൂലം പുറത്തിറങ്ങാത്ത വിരസതയിൽ നിന്നാണ് വീടു മുഴുവൻ ചിത്രങ്ങളും ശില്പങ്ങളും കൊണ്ടു നിറച്ചത്. വീടിരിക്കുന്ന ഒമ്പതു സെന്റോളം വരുന്ന സ്ഥലത്ത് കുഞ്ഞു ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. ഇരിങ്ങോൾ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് മണിക്കുട്ടനാണ് പിതാവ്.ഏക സഹോദരൻ അഭിനവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |