റിയാദ് : കൊവിഡ് വ്യാപനത്തെ തുടർന്ന്നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങിസൗദിഅറേബ്യ.ഈ മാസം 17 മുതലാണു രാജ്യത്തിനു പുറത്തേക്കുള്ള യാത്രയും പുറത്തുനിന്ന്മടങ്ങിവരുന്നവരുടെയാത്രയും പുനരാരംഭിക്കുന്നത്.
സൗദിയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാൻ സർവ സജ്ജമാണെന്നും സർവീസ് നടത്തുന്നത് സംബന്ധിച്ച നിബന്ധനകൾഅടങ്ങുന്നസർക്കുലർ വിമാനക്കമ്പനികൾക്കു കൈമാറിയതായിഅധികൃതർ അറിയിച്ചു.
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൗരന്മാരുടെ പുറത്തേക്കുള്ള യാത്രയും രജ്യത്തേക്കുള്ള തിരിച്ചുവരവും അനുവദിച്ചു കൊണ്ട് സൗദി സർക്കാർഉത്തരവിറക്കിയിരുന്നു.മേയ്17 പുലർച്ചെ ഒരു മണി മുതൽ കര, കടൽ, വ്യോമ അതിർത്തികൾ പൂർണമായും തുറക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു
രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരായിരിക്കുക, അല്ലെങ്കിൽ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുക, കൊവിഡ്ഭേദമായിആറുമാസം കഴിയാതിരിക്കുക ഇവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്നവർക്കാണ് യാത്രയ്ക്ക്അനുമതി. തവക്കൽനാ ആപ്പിൽ പ്രദർപ്പിക്കുന്ന ആരോഗ്യസ്ഥിതി സ്റ്റാറ്റസ് അനുസരിച്ചായിരിക്കും അനുമതി നൽകുക.
18 വയസ്സിന് താഴെയുള്ളവരാണു യാത്രക്കാരെങ്കിൽ ഇതിന് പുറമേ , രാജ്യത്തിന് പുറത്ത് കോവിഡ് പരിരക്ഷ ലഭ്യമാകുന്ന തരത്തിൽ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇൻഷുറൻസ് പോളിസി എടുത്തവരായിക്കണം എന്ന വ്യവസ്ഥയുമുണ്ട്. രാജ്യത്ത് തിരിച്ചെത്തുന്നവർ ഏഴു ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയണം എന്നതു നിർബന്ധമാണ്. ഏഴുദിവസം പൂർത്തിയായാൽ പിസിആർ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നതും നിബന്ധനയാണ്. അതേസമയം എട്ടു വയസ്സിന് താഴെയുള്ളവരെ പിസിആർ ടെസ്റ്റിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
ഏതു രാജ്യത്തേക്കാണോ വിമാനം പറക്കുന്നത്, അവിടുത്തെ കോവിഡ് നിബന്ധനകൾ യാത്രക്കാർക്കു വിശദമായി കൈമാറേണ്ട ചുമതല വിമാനക്കമ്പനികൾക്കാണെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |