കൊച്ചി:പുനലൂർ പാസഞ്ചറിൽ യുവതി കവർച്ചയ്ക്കും അക്രമണത്തിനും ഇരയായ കേസിലെ പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഇന്നലെ പത്തനംതിട്ടയിൽവച്ചാണ് പിടികൂടിയത്.ഇയാളെ രാത്രി എറണാകുളം റെയിൽവേ പൊലീസിന് കൈമാറി
ഏപ്രിൽ 28ന് രാവിലെ ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽവച്ചാണ് മുപ്പത്തിരണ്ടുകാരി ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയ്ക്കായി റെയിൽവേ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 20 അംഗസംഘം കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് ബാബുക്കുട്ടൻ അറസ്റ്റിലായത്. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് മാർച്ച് 12 നാണ് ഇയാൾ പൂജപ്പുര സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |