SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.59 AM IST

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ: മാറ്റിവെക്കണം 50 % കിടക്കകൾ

kovid-hospital

 ചികിത്സ നിഷേധിച്ചാൽ നടപടി

കോഴിക്കോട്: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

ചികിത്സാ സൗകര്യങ്ങൾ വിലയിരുത്താൻ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം. ജില്ലയിൽ രോഗികൾ കൂടുന്നതിനാൽ ആശുപത്രികളിൽ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കണം. ബെഡുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ഒഴിവുകൾ ദിവസവും നാല് തവണകളിലായി പുതുക്കി കൊവിഡ് ജാഗ്രത പോർട്ടലിൽ പ്രദർശിപ്പിക്കണം. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രോഗികളും കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ വെന്റിലേറ്റർ സൗകര്യങ്ങളും വർദ്ധിപ്പിക്കണം. ഓരോ ആശുപത്രിയിലും കൊവിഡ് രോഗികൾക്കായി ഹെൽപ്പ ഡെസ്‌ക് തുടങ്ങണം. ഏതെങ്കിലും കാരണത്താൽ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ മറ്റ് ആശുപത്രികളിൽ കിത്സ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ആശുപത്രികൾക്കുണ്ട്. ചികിത്സ നിഷേധിക്കുന്ന ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ യോഗത്തിൽ പങ്കെടുത്തു.

 കൂടുതൽ വാഹനങ്ങൾ ഏറ്റെടുക്കും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തമാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഒഴികെ എല്ലാ സർക്കാർ , അർദ്ധ സർക്കാർ സഹകരണ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുടെ വാഹനങ്ങൾ ഏറ്റെടുക്കും. വാഹനങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടു.

റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വാഹനങ്ങൾ ഏറ്റെടുത്ത് അതത് താലൂക്ക് തഹസിൽദാർമാർക്ക് കൈമാറും. കൊവിഡ് നിരീക്ഷണത്തിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് വാഹനങ്ങൾ തഹസിൽദാർ കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.