കാസർകോട്: നിക്ഷേപത്തിന് വൻലാഭം വാഗ്ദാനം ചെയ്ത് മണി ചെയിൻ കമ്പനി മഞ്ചേശ്വരത്തെ നിരവധി പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മൈ ക്ലബ്ബ് ട്രേഡേർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ. 'മലേഷ്യൻ കമ്പനി സ്കീം' എന്നുപറഞ്ഞാണ് ഏജന്റുമാർ മുഖേന നിക്ഷേപം സ്വീകരിച്ചിരുന്നത്.
ഹൊസങ്കടി സ്വദേശിയായ ഷെഫീഖ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ മഞ്ചേശ്വരത്തെ ജാവേദ് എന്നയാളുടെ കീഴിൽ മാത്രം നിക്ഷേപകരെ ചേർത്ത് 42 കോടി രൂപ കമ്പനി കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കാസർകോട് അടക്കം ജില്ലയിലെ മറ്റു ഭാഗങ്ങളിലും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. അന്വേഷണത്തിന്റെ മേൽനോട്ടം കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദൻ ഏറ്റെടുത്തു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ചവർക്ക് ലക്ഷങ്ങൾ ലഭിച്ചു. ഇവർ മറ്റുള്ളവരെ ഏജന്റുമാരായി ചേർത്തതോടെ നിക്ഷേപകരുടെ എണ്ണവും കൂടു. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. നിക്ഷേപകർക്ക് 10 ശതമാനം തുക ഉടൻ തന്നെ നൽകിയാണ് കമ്പനി വിശ്വാസം പിടിച്ചു പറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ചെയിൻ നീളുന്നത്മലപ്പുറത്തേക്ക്
മണിചെയിൻ കമ്പനിയുടെ മഞ്ചേശ്വരത്തെ നടത്തിപ്പുകാരൻ സീതാംഗോളി സ്വദേശിയായ ഖാദറാണ്. കേരളത്തിലെ പല ഭാഗങ്ങളിലും ഈ മണിചെയിൻ കമ്പനിക്ക് ഏജന്റുമാരും നിക്ഷേപവുമുണ്ട്. പ്രിൻസ് ഗോൾഡിൽ സ്വർണമായാണ് നിക്ഷേപമെന്നാണ് കമ്പനി നടത്തിപ്പുകാർ ഏജന്റുമാരെ അറിയിച്ചിരുന്നത്. മലപ്പുറം സ്വദേശിയായ ഫൈസലാണ് പ്രിൻസ് ഗോൾഡിന്റെ എം.ഡി. ഈ ജ്വല്ലറി രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്.
ഒരു വർഷമായി മഞ്ചേശ്വരം കേന്ദ്രീകരിച്ചു മണി ചെയിൻ കമ്പനിയുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന്. ഡിവൈ. എസ്.പി പി.പി സദാനന്ദൻ പറഞ്ഞുേ. കൊടുക്കുന്ന പണത്തിന് തുല്യമായി പ്രിൻസ് ഗോൾഡിൽ സ്വർണ്ണ നിക്ഷേപമായി മാറ്റുമെന്നാണ് വാഗ്ദാനം. കമ്പനിയുടെ വെബ് സൈറ്റുകൾ പരിശോധിക്കുന്നുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |