SignIn
Kerala Kaumudi Online
Thursday, 18 April 2024 5.11 PM IST

അതിതീവ്രം, സ്ഫോടനാത്മകം

covid

കൊച്ചി: എറണാകുളത്തെ പ്രതിദിന കൊവിഡ് വ്യാപനം സർവകാല റെക്കാഡിലേക്ക്. ഇന്നലെ ഉച്ചക്ക് 2 വരെയുള്ള കണക്കുകൾ പ്രകാരം 6,558 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇരട്ട മാസ്കും പരമാവധി ശാരീരി​ക അകലവും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളും പാലിക്കുമ്പോഴാണ് ഇത്രയേറെ രോഗവ്യാപനം എന്നത് ആശങ്കാജനകമാണ്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 6466 പേർക്കും സമ്പർക്കത്തിലൂടെയാണ് അണുബാധ. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേരും 14 ആരോഗ്യപ്രവർത്തകരും ഇതിൽപ്പെടും. 66 പേരുടെ കാര്യത്തിൽ രോഗബാധ എവി​ടെ നി​ന്നെന്ന് വ്യക്തമല്ല. ഇന്നലെ ശേഖരിച്ച 24708 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

മറ്റുജില്ലകളിൽ 160

 സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലുമായി എറണാകുളം ജില്ലക്കാരായ 160 ആളുകൾ ചികിത്സയിലുണ്ട്. അതേസമയം മറ്റ് ജില്ലകളിൽ നിന്നുള്ള 378 പേരും അന്യസംസ്ഥാനക്കാരായ 324 പേരും എറണാകുളം ജില്ലയിൽ ചികിത്സയിലുണ്ട്.

അതിതീവ്രബാധിത മേഖലകൾ

ജില്ലയിലെ തൃക്കാക്കര (251), പള്ളിപ്പുറം (204), തൃപ്പൂണിത്തുറ (164) കുമ്പളങ്ങി (132), കൂവപ്പടി (126), കിഴക്കമ്പലം (122), എളംകുന്നപ്പുഴ (112)

കടുങ്ങല്ലൂർ (111), പെരുമ്പാവൂർ (106), കുന്നത്തുനാട് (102), പള്ളുരുത്തി ( 99), കാഞ്ഞൂർ ( 95), വടക്കേക്കര (95) , നോർത്തുപറവൂർ (94), വെങ്ങോല (88), മഴുവന്നൂർ (87), നെല്ലിക്കുഴി (84) പുത്തൻവേലിക്കര ( 84), കറുകുറ്റി ( 83), മരട് ( 81), കോട്ടുവള്ളി (78), തേവര (77), കലൂർ (76), വടവുകോട് (76), തുറവൂർ ( 74), കളമശേരി ( 72), ചേരാനല്ലൂർ (72), പായിപ്ര ( 72), കീഴ്മാട് ( 71), ചെങ്ങമനാട് ( 71), വേങ്ങൂർ (71) തുടങ്ങി 92 കേന്ദ്രങ്ങൾ അതിതീവ്രവ്യാപന മേഖലയാണ്.

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 1 ലക്ഷത്തോളം

ഇന്നലെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 4576 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്.

ചികിത്സയിലുള്ളവർ 58,379

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58,379 ആയി. ഇതിൽ 47860 പേർ സ്വന്തംവീടുകളിലും 2324 പേർ സ്വകാര്യ ആശുപത്രികളിലുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.