ചെന്നൈ: തമിഴ്‌നാട്ടിൽ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്‌സിജൻ ക്ഷാമമുണ്ടായത്.
ചെന്നൈ ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 13 രോഗികൾ മണിക്കൂറുകളുടെ ഇടവേളയിൽ ഓക്‌സിജൻ കിട്ടാതെ കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ നാലു പേർ മരിച്ചത്. ഓക്‌സിജൻ കിട്ടാതെയാണ് മരണമെന്ന കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചെങ്കിലും അനാസ്ഥയാണ് കാരണമെന്ന് ആശുപത്രിയിലെ പി ജി ഡോക്‌ടർമാരടക്കം പറയുന്നു. ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും അധികൃതർ നടപടിയെടുത്തില്ലെന്നുമാണ് ഇവർ പറയുന്നത്.
അതേസമയം, തമിഴ്‌നാട്ടിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.
മെട്രോ, ടാക്‌സി, ബസുകൾ എന്നിവ അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുകയുളളൂ. കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |