ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം അവലോകനം ചെയ്തു. കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗത കുറയരുതെന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഉണ്ടെങ്കിലും ജനങ്ങൾക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കണം. വാക്‌സിനേഷനിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മറ്റ് ചുമതലകളിൽ നിയോഗിക്കരുത്. രോഗ സ്ഥിരീകരണ തോത് 10ൽ കൂടുതലായ ജില്ലകളെ തിരിച്ചറിയാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം അതിവേഗം വർദ്ധിപ്പിക്കും. ഏകദേശം 17.7 കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, ഡോ. ഹർഷവർദ്ധൻ, പീയൂഷ് ഗോയൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |