ചെറുതോണി: ആകെ ഇരുപത് സെന്റ് സ്ഥലമേയുള്ളു പക്ഷെ അവിടെ വ്യത്യസ്ഥ ഇനം കൃഷികൾ ചെയ്ത് കാർഷിക രംഗത്ത് പുതു മാതൃകയാവുകയാണ് പഴയരിക്കണ്ടം സ് വാഴക്കാലായിൽ ഷാജി. ഷാജിയുടെ കൃഷിയിൽ പ്രധാനം മത്സ്യകൃഷിയാണ്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നാല് സെന്റിൽ രണ്ട് കുളങ്ങളിലായി 6,000 മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ച് വിളവെടുത്ത് വരുന്നത്. ആവശ്യക്കാർ എത്തിയാൽ അപ്പോൾ തന്നെ മീനുകളെ പിടിച്ച് ജീവനോടെ നൽകുകയാണ്. കിലോയ്ക്ക് 250 രൂപയ്ക്കാണ് ഷാജി മത്സ്യവിൽപ്പന നടത്തുന്നത്. റിസർക്കുലേറ്ററി അക്വാസിസ്റ്റം എന്ന ഹൈട്ടക്ക് കൃഷി രിതിയിലാണ് ഷാജി മത്സ്യകൃഷി നടത്തുന്നത് ഈ കുളത്തിലെ വെള്ളം പച്ചക്കറികൾക്ക് വളമായും ഉയോഗിക്കുന്ന നൂതന കൃഷിരീതിയാണ് ഷാജിയുടെ മത്സ്യകൃഷി. ഇതിന് എട്ടു ലക്ഷം രൂപയോളം ചിലവ് വരും. കൂടാതെ, പശു, ആട്, കോഴി, താറാവ്, മുയൽ, എന്നിവയും കുറ്റിമുല്ല, വ്യത്യസ്ഥ ഇനത്തിൽപ്പെട്ട ഓറഞ്ച്, ഫാഷൻ ഫ്രൂട്ട്, വിവിധയിനം പേരകൾ, വാഴ എന്നിവയും ഷാജിയുടെ കൃഷിഭൂമിയിലുണ്ട്. അംഗൻവാടി ഹെൽപ്പറായ ഭാര്യ പൊന്നമ്മയും ഷാജിയും ചേർന്നാണ് 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. ചുരുങ്ങിയ സ്ഥലത്തും വിവിധ ഇനം കൃഷികൾ നടത്തി വിജയം കൈവരിക്കാമെന്ന് കാണിച്ചു തരികയാണ് ഈ മാതൃകാ കർഷക കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |