ബംഗളൂരു: ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനെ തുടർന്ന് മുഖ്യമന്ത്രി ബി.എസ്.. യെദ്യൂരപ്പയുടെ വീടിനുമുന്നിൽ നടത്തിയ പ്രതിഷേധത്തിനും കൊവിഡ് രോഗിയെ രക്ഷിക്കാനായില്ല. റാമോഹള്ളി സ്വദേശി സതീഷാണ് മരിച്ചത്. കൊവിഡ് ബാധിതനായ സതീഷ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലാക്കാൻ ശ്രമിച്ചെങ്കിലും ഒരു ആശുപത്രിയിലും പ്രവേശനം ലഭിച്ചില്ല.. തുടർന്ന് ഭാര്യയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.. പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് ആശുപത്രിയിൽ കിടക്ക ഏർപ്പാടാക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രമാദ്ധ്യേ സതീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു..
കർണാടകത്തിൽ ഇന്ന് അമ്പതിനായിരത്തിനടുത്തു പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49058 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് മാത്രം രോഗം ബാധിച്ച് 328 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |