SignIn
Kerala Kaumudi Online
Thursday, 25 April 2024 9.22 AM IST

അരങ്ങൊരുങ്ങുമോ വികസനപ്പൂരത്തിന് ?

vadakkumnathan

തൃശൂർ: തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. വിജയത്തിന്റെ ആഹ്ളാദാരവങ്ങൾക്ക് തടയിട്ട് ചുറ്റിലും കൊവിഡിന്റെ നിഴൽ പരന്നിരിക്കുന്നു. പക്ഷേ അടുത്ത പൂരത്തിന് മുമ്പേ ജനപ്രതിനിധികൾക്ക് വികസനത്തിന്റെ അരങ്ങൊരുക്കേണ്ടതുണ്ട്. വികസനത്തിടമ്പിലേറിയാലേ കൊമ്പന്റെ തലയെടുപ്പോടെ അടുത്ത പൂരത്തിന് എഴുന്നള്ളാനാവൂ. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ഏക്കം കുറഞ്ഞ് കെട്ടുംതറിയിൽ തറഞ്ഞ് പൂരപ്പറമ്പിൽ നിന്ന് ദൂരെ മാറി നിൽക്കേണ്ടി വരും. അതിനാൽ വിളിക്കുമ്പോഴേ നിരവധി വികസന സ്വപ്‌നങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എൽ.എമാർക്കും പറയാനുള്ളത്. അവരുടെ വികസന കണക്കുകളിൽ പരിഗണനകളിൽ മുഖ്യസ്ഥാനം പിടിക്കുക ഏത് വിഷയങ്ങൾക്കാകും. അവർ നേരിട്ട് കേരള കൗമുദിയുമായി വിഷയങ്ങൾ പങ്കുവെക്കുന്നു.

മൃഗശാല പോകും, നാട്ടുചന്ത വരും :

തൃശൂർ,  പി. ബാലചന്ദ്രൻ

  • തൃശൂർ മൃഗശാല നിലകൊള്ളുന്നിടത്ത് നാട്ടു ചന്ത ആരംഭിക്കും. ഗ്രാമീണ ഉൽപ്പന്ന വിപണന കേന്ദ്രത്തിനൊപ്പം വിദേശ വസ്തു വിൽപ്പന സ്റ്റാളും ഒരുക്കും. ഒപ്പം രണ്ടേക്കറിൽ സാംസ്‌കാരിക വിനിമയ പ്രവർത്തനങ്ങളും പരിപാടികളും ആവിഷ്‌ക്കരിക്കും.
  • ജില്ലാ പഞ്ചായത്തും കോർപറേഷനും ചേർന്നു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും
  • മണ്ണുത്തി പുഴക്കൽ റോഡ് വികസനം. ഇതിലൂടെ തൃശൂർ നഗരത്തിലെ തിരക്ക് കുറക്കാനാവും
  • നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പദ്ധതി തയ്യാറാക്കും
  • തൃശൂരിലെത്തുന്നവർക്ക് സൗജന്യ ശൗചാലയങ്ങളും ബാത്ത് റൂമുകളും ഒരുക്കും
  • തൃശൂരിനെ പൈതൃക നഗരിയായി നിലനിറുത്തി പടിഞ്ഞാറെക്കോട്ട കിഴക്കെക്കോട്ട വികസനം
  • പുഴയ്ക്കൽ ഗതാഗത ഹബ്ബ് യാഥാർത്ഥ്യമാക്കും. ഒപ്പം ശക്തനെയും ഗതാഗത ഹബ്ബാക്കി തീർക്കും
  • വഞ്ചിക്കുളം വൃത്തിയാക്കി ഹെറിറ്റേജാക്കി സംരക്ഷിക്കും. സമീപത്തെ തരിശു പാടങ്ങളിൽ കൃഷിയിറക്കും
  • വിദ്യാർത്ഥികൾക്ക് നഗരഹൃദയത്തിൽ മാന്യമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഭോജനശാലകൾ. എം.എൽ.എ ഫണ്ടിൽ നിന്നും ഇതിന് പണം വികയിരുത്തും
  • വിശപ്പുരഹിത തൃശൂർ സൃഷ്ടിക്കും. തൃശൂരിലെത്തുന്ന വിശപ്പ് അനുഭവിക്കുന്നവർക്ക് ഭക്ഷണം കഴിക്കുന്നതിനായി ഒരു ഔട്ട്‌ലെറ്റ് ഉണ്ടാക്കും

സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തും :

സി. സി. മുകുന്ദൻ ( നാട്ടിക )

  • മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന തീരദേശം കോൾ കർഷകരും കർഷക തൊഴിലാളികളും ചെത്തു തൊഴിലാളികളും ഉള്ള മേഖല, ഫർണിച്ചർ തൊഴിലാളികളും ഓട്ടു കമ്പനി തൊഴിലാളികളും സ്വർണാഭരണ നിർമാണ തൊഴിലാളികളും ഉള്ള മേഖല എന്നിങ്ങനെ മൂന്നു മേഖലയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കും
  • പാവപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ പരിശ്രമം നടത്തും.
  • വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കായൽ ടൂറിസം നടപ്പിലാക്കാൻ ശ്രദ്ധിക്കും.
  • ആറാട്ടുപുഴ പെരുവനം തിരുവുള്ളക്കാവ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ക്ഷേത്ര കലാ പരിശീലന കേന്ദ്രവും സാംസ്‌കാരിക വിനോദ സഞ്ചാര ഹബ്ബും ഉണ്ടാക്കും.
  • കോൾ നിലങ്ങളിൽ ഇരുപ്പൂ കൃഷി വ്യാപകമാക്കാൻ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കാനും പുതിയവ കണ്ടെത്താനും മുൻഗണന നൽകും.
  • തീരദേശ മേഖലയിലെ പ്രധാന ആശുപത്രിയായ വലപ്പാട്, ചേർപ്പ് ആശുപത്രികളെ പുനലൂർ - വൈക്കം താലൂക്ക് ആശുപത്രി മാതൃകയിൽ പൊതുജന പങ്കാളിത്തത്തോടെയും മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റും.
  • ഫർണീച്ചർ നിർമ്മാണ വ്യാപാര മേഖലയിൽ കൂടുതൽ യുവാക്കൾക്ക് തൊഴിലവസരവും നമുക്ക് തനതായ ഒരു ബ്രാൻഡും ഉണ്ടാക്കാവുന്ന വിധത്തിൽ പദ്ധതിയുണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POORAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.