തിരുവനന്തപുരം: അധികാരം ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള ലൈസൻസായി മമത കരുതരുതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബംഗാളിൽ കേന്ദ്രസഹ മന്ത്രി വി. മുരളീധരന് നേരെ നടന്ന അതിക്രമത്തിന് പിന്നിൽ മതഭീകരവാദികളാണ്. ദേശീയധാരയിൽ നിന്ന് പശ്ചിമ ബംഗാളിനെ അകറ്റി വിഭജനത്തിന്റെ വിത്തുവിതയ്ക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്. ഇത് പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം. ബംഗാളിലെ അക്രമങ്ങൾക്കെതിരെ കേരളത്തിലെ മാദ്ധ്യമങ്ങൾ തുടരുന്ന കുറ്റകരമായ മൗനം ഉപേക്ഷിക്കണം. കൊല്ലപ്പെടുന്ന ബി.ജെ.പി പ്രവർത്തകരും മനുഷ്യരാണ്. ബി.ജെ.പി പ്രവർത്തകർ മാത്രമല്ല സി.പി.എം, കോൺഗ്രസ് പ്രവർത്തകരും ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം രാജ്യം ഒന്നടങ്കം എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |