SignIn
Kerala Kaumudi Online
Thursday, 25 April 2024 3.10 PM IST

സഭ പറഞ്ഞത് തെറ്റ്, 450 പേർ ധ്യാനത്തിൽ പങ്കെടുത്തെന്ന് സബ്‌കളക്‌ടർ; മാസ്‌ക് വയ്‌ക്കുന്നതിൽ വരെ അലംഭാവം കാണിച്ചെന്ന് റിപ്പോർട്ട്

csi

ഇടുക്കി: ചട്ടം ലംഘിച്ചുള്ള സി എസ്‌ ഐ ധ്യാനം സംബന്ധിച്ച് ദേവികുളം സബ് കളക്‌ടർ ഇന്ന് ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട്‌ നൽകും. ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നാണ് റിപ്പോർട്ട്. 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തിൽ 450 പേർ പങ്കെടുത്തെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. 322 പേർ മാത്രം പങ്കെടുത്തു എന്നായിരുന്നു സി എസ്‌ ഐ സഭയുടെ നിലപാട്.

മാസ്‌ക് വയ്‌ക്കുന്നതിൽ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കെ വൈദികർ ഒത്തുകൂടിയതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്‌ച സംഭവിച്ചോ എന്ന് ജില്ലാ പൊലീസ് മേധാവി പരിശോധിക്കും.

വിവാദ സി എസ് ഐ ധ്യാനത്തിൽ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് ധർമ്മരാജ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സി എസ് ഐ പള്ളിയിൽ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. ഇക്കാര്യം അറിയാമായിരുന്നുവെന്ന് വിശദീകരണ കുറിപ്പിൽ സി എസ് ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്.

അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത വൈദികരിൽ എൺപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. എന്നാൽ 24 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് സഭയുടെ വിശദീകരണം. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്‌ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CSI, BISHOP DHARMARAJ RASALAM, KERALA POLICE, IDUKKI COLLECTOR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.