തൊടുപുഴ :കൊവിഡ് പ്രതിരോധം, ചികിത്സ, കൊവിഡാനന്തര ആരോഗ്യ പുനസ്ഥാപനം എന്നിവൾക്കായി ഭാരതീയ ചികിത്സാ വകുപ്പിന് സർക്കാർ അനുവദിച്ച ഏഴ് കോടി അടിയന്തിര സഹായം ആയുർവേദ സാദ്ധ്യതകൾക്ക് ഉണർവേകുമെന്ന് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ .ഇതുമൂലം ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടന്നു വരുന്ന അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം, ഭേഷജം, പുനർജനി തുടങ്ങിയ കോവിഡ് പദ്ധതികൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് സർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി എന്നിവർ അറിയിച്ചു. വർദ്ധിച്ചു വരുന്ന കൊവിഡ് സാഹചര്യത്തിൽ ആയുർവേദ സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കുന്നത് ആശുപത്രിവാസം കുറയ്ക്കാൻ ഉപകരിക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |