ലണ്ടൻ : അസ്ട്രാസെനക വാക്സിനുമായി ബന്ധപ്പെട്ട് രക്തം കട്ടിപിടിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 40 വയസിന് താഴെയുള്ളവർക്ക് ഫൈസറിന്റെയോ മൊഡേണയുടെയോ വാക്സിൻ നൽകാൻ അനുമതി നൽകി ബ്രിട്ടീഷ് സർക്കാർ. രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണിത്.
അസ്ട്രാസെനകയുടെ ഗുണഫലങ്ങൾക്ക് അതിന്റെ പാർശ്വഫലങ്ങളേക്കാൾ മുൻതൂക്കമുണ്ടെന്ന് ബ്രിട്ടന്റെ ആരോഗ്യവിഭാഗം പ്രതികരിച്ചിരുന്നു.
എന്നാൽ 40 വയസിൽ താഴെയുള്ളവരും ഗർഭിണികളും ഫൈസർ, മൊഡേണ വാക്സിനുകളിലേതെങ്കിലും പരിഗണിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ. പാർശ്വഫലങ്ങളും വാക്സിനുമായുള്ള ബന്ധം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടി മാത്രമാണിതെന്നുമാണ് അധികൃതരുടെ വിശദീകരണം. ജർമ്മനി, ഫ്രാൻസ്, കാനഡ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അസ്ട്രാസെനക വാക്സിൻ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |