ചെറുതോണി: വീടിനോട്‌ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ വാറ്റുചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർകോടയും കണ്ടുപിടിച്ച്‌കേസെടുത്തു.തങ്കമണി എക്‌സൈസ്‌റേഞ്ച് പ്രിവന്റീവ് ഓഫീസർ മനോജ് മാത്യുവിന്റെനേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വാത്തിക്കുടി ഞാറക്കവല മത്തൻകുന്നേൽ വർഗീസിന്റെവീടിനടുത്ത്നിന്നാണ് ചാരായം പിടിച്ചെടുത്തത്. മദ്യത്തിന്റെ ലഭ്യതയില്ലാത്ത സാഹചര്യം മുതലെടുത്താണ് ഇയാൾ വ്യാജമദ്യം നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്നത്. ഒരു ലിറ്ററിന് 1000 മുതൽ 2000 രൂപ വരെ വിലക്കാണ് ചാരയവിൽപ്പന നടത്തിയിരുന്നത്. പ്രതിയെ പിടികിട്ടിയിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിലും കർശനപരിശോധനയുണ്ടാകുമെന്നു എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. സുരേഷ് പറഞ്ഞു. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എ ബിജു, എ.ഷിയാദ്, ആൽബിൻജോസ്, പി.കെ. ശശി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |