തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാഡമിക് വർഷം സമർപ്പിച്ച പദ്ധതിയിൽ 791 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രൊജക്ട് അപ്രൂവൽ ബോർഡാണ് തുക അംഗീകരിച്ചത്. പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള അക്കാഡമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപക പരിശീലനം, ഡയറ്റുകളുടെ ക്രമീകരണം എന്നിവയ്‌ക്കുമാണ് തുക അനുവദിച്ചത്. 1,404 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്.
കൊവിഡ് കാലത്തും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രശംസിച്ചു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങളെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. ഡയറക്ടർ കെ. ജീവൻബാബു, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ് തുടങ്ങിയവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |