തിരുവനന്തപുരം:കൊവിഡിന്റെ മറവിൽ പൾസ് ഓക്സിമീറ്ററുകൾക്ക് വലിയ വില ഈടാ
ക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒന്നാം തരംഗ ഘട്ടത്തിലെ സൗകര്യങ്ങൾ ഇപ്പോഴും കിട്ടണമെന്നില്ല. അത് കൊണ്ടാണ് ലഭ്യമായ എല്ലാ ആശുപത്രികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അതിന് സഹായം നൽകുകയാണ് വേണ്ടത്. ദൗർഭാഗ്യവശാൽ, ഈ ദുരന്തം അവസരമാക്കി എടുക്കാനുള്ള ശ്രമം നടക്കുന്നു. ബസിന് അമിത് ചാർജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളിൽ അമിത ചാർജ് ഈടാക്കുക തുടങ്ങിയ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം നടപടികൾ അംഗീകരിക്കില്ല. സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ച് ശുപാർശ സമർപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് സർക്കാർ തീരുമാനവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |