ന്യൂഡൽഹി: താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് താത്കാലികമായി നിറുത്തിവച്ച ഐ.പി.എൽ പതിന്നാലാം സീസൺ പുനരാരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നാൽ 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളുമായി സംസാരിച്ച് ട്വന്റി-20 ലോകകപ്പിന് മുൻപ് ഒരു വിൻഡോ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |