പൊൻകുന്നം : കന്യാകുമാരിയിലെ വിവേകന്ദസ്തൂപത്തെ അനുസ്മരിപ്പിക്കും വിധം ചിറക്കടവ് സെന്റർ വിലങ്ങുപാറ വീട്ടുമുറ്റത്ത് സ്വാമി വിവേകാനന്ദന്റെ പൂർണകായശില്പം. റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ സി.എസ്.മധുവിന്റെ വീടിനോട് ചേർന്നാണ് ശില്പം സ്ഥാപിച്ചത്. ചിറക്കടവ് മുല്ലശേരിൽ അനന്തു സുരേഷാണ് ശില്പി. വിലങ്ങുപാറ വീട്ടിൽ കുടുംബക്ഷേത്രമായ ഗണപതി, വിഷ്ണുക്ഷേത്രമുണ്ട്. മധുവിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങുന്നതിന്റെ പ്രാരംഭനടപടി തുടങ്ങി. ഇതിന്റെ ഭാഗമായാണ് ശില്പം സ്ഥാപിച്ചത്. നേരത്തെ തിരുവപ്പള്ളിൽ കൃഷ്ണൻകുട്ടി എന്ന ആനയുടെ ശില്പം വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്നു. ഇതിന് എതിർവശത്തായാണിണിത് സ്ഥാപിച്ചത്.
കോൺക്രീറ്റിലാണ് പ്രതിമ ഒരുക്കിയത്. അനന്തുവിനൊപ്പം അയൽവാസിയായ വിദ്യാർത്ഥി വാക്കപ്പറമ്പിൽ അർജുനും സഹായത്തിനുണ്ടായിരുന്നു. രണ്ടുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒന്നരലക്ഷത്തോളം രൂപയാണ് ചെലവായത്. ശില്പം സ്ഥാപിക്കാൻ സ്തൂപവും മണ്ഡപവും ഒരുക്കിയത് ചിറക്കടവ് സ്വദേശിയായ ശില്പി തങ്കച്ചൻ മേസ്തിരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |