ന്യൂഡൽഹി: കൊവിഡ് കാലത്ത് ജയിലുകൾ നിറയുന്നത് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുന്ന സാഹചര്യത്തിൽ അനാവശ്യ അറസ്റ്റുകൾ ഒഴിവാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷത്തേത് പോലെ ഒരു വിഭാഗം തടവുകാരെ മോചിപ്പിക്കാനും പരോൾ നൽകിയവരെ വീണ്ടും പുറത്തു വിടാനും കഴിഞ്ഞ വർഷം ഇതേസമയം നൽകിയ നിർദ്ദേശങ്ങൾ വീണ്ടും നടപ്പിലാക്കാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ഇളവുകൾ നൽകിയവരെയും പരോൾ ലഭിച്ചവരെയും വീണ്ടും പരിഗണിക്കണം. ജയിൽ മോചിതരാകുന്നവർക്ക് ഗതാഗത സൗകര്യവും ഏർപ്പെടുത്തണം. പുറത്തിറങ്ങിയാൽ രോഗം പിടിപെടുമെന്ന് ഭയന്ന് ജയിലിൽ തുടരാൻ ചില തടവുകാർ താത്പര്യം പ്രകടിപ്പിക്കാനിടയുണ്ടെന്നും അവർക്കായി മെഡിക്കൽ സൗകര്യങ്ങളും പരിശോധനകളും ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |